ലണ്ടന്‍: ഇനി ബ്രിട്ടൻ തെരേസാ മേ ഭരിക്കും. പ്രധാനമന്ത്രി കാമറോണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കിയതിനു പിന്നാലെയാണ് തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയത്. മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ.
ലണ്ടനിലെ മെര്‍ട്ടണില്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചാണ് തെരേസാ മേ രാഷ്ട്രീയത്തിലെത്തിയത്. 1994ല്‍ ടോറി കൗണ്‍സിലറായി. 1997ല്‍ മെയ്ഡന്‍ഹെഡിലെ എംപിയായി. 2003ല്‍ ബ്ലാക്പൂളില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഡേവിഡ് കാമറോണ്‍ മേയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസാ ഏറെ കര്‍ക്കശക്കാരിയായിട്ടാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോവുന്നതിന്(ബ്രെക്സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര് വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: