ബാഗ്ദാദ്: ഐഎസിന് വീണ്ടും കനത്ത തിരിച്ചടി. ഐഎസിന്റെ ഏറ്റവും ക്രൂരനായ കമാൻഡർ അബു ഉമർ അൽ ഷിസ്ഹാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഐഎസിന്റെ അമാഖ് ന്യൂസ് ഏജൻസിയാണ് ഭീകരൻ കൊല്ലപ്പെട്ട വിവരം വെളിപ്പെടുത്തിയത്.
ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയുടെ യുദ്ധകാര്യ ഉപദേഷ്ടാവായിരുന്നു ഷിസ്ഹാനി. മുന്‍ സോവിയറ്റ് യൂണിയനിലെ ജോര്‍ജിയയില്‍ ജനിച്ച ചെചന്‍ ഭീകരനായ ഷിസ്ഹാനിയുടെ തലയ്ക്ക് യുഎസ് അരക്കോടി ഡോളര്‍ വിലയിട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി പെന്റഗണ്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അന്ന് ഐഎസ് തള്ളുകയായിരുന്നു.
ചുവന്ന താടിക്കാരനായ അൽ ഷിസ്ഹാനി ഐഎസിന്റെ മുഖ മുദ്രയായിരുന്നു. ജോർജിയൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ച ഷിസ്ഹാനി റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുത്തിരുന്നു. വടക്കൻ സിറിയയിലെ വിദേശ ഐഎസ് പോരാളികളുടെ തലവനായി ഉയർന്ന് വന്ന അൽ ഷിസ്ഹാനി സംഘടനയുടെ മുഖ്യ സൈനിക കമാൻഡറാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: