പത്തനാപുരം: ദുരൂഹതയ്ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കാണാതായ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് നിന്നും കണ്ടെത്തി. ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. സംസ്ഥാനത്ത് പല’ഭാഗങ്ങളിലും ഐഎസ് ബന്ധം ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. മൂന്നുദിവസം മുന്‍പാണ് കിഴക്കന്‍മേഖലയില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരു മാസം മുന്‍പാണ് വിദേശത്ത് പഠനപൂര്ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി പെണ്‍കുട്ടി കേരളത്തിലെത്തിയത്.അവധിയായതിനാല്‍ കുടുംബവീട്ടിലെത്തിയ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കുള്ളില്‍ കാണാതാകുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പത്തനാപുരം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടി വിദേശത്ത് നിന്നും വന്നതിനാല്‍ ഐഎസ് ബന്ധം ഉണ്ടോ എന്ന സംശയത്താല്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം വിദേശത്ത് പഠിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എറണാകുളത്ത് ചെല്ലണമെന്ന് അറിയിച്ചിരുന്നതായും മൊഴി നല്കി.
ഒടുവില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ കൊച്ചിയിലും തുടര്‍ന്ന് കോഴിക്കോടും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം സിഐ സ്റ്റുവര്‍ട്ട് കീലറിന്റെയും എസ്ഐ രാഹുല്‍ രവീന്ദ്രന്റെയും നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട യുവാവിനെ അേേന്വഷിച്ചാണ് താന്‍ കോഴിക്കോട് എത്തിയതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: