കൊല്ലം: വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളതും ഇല്ലാത്തുമായ യൂണിവേഴ്സിറ്റികളുടെ പേരില്‍ വിവിധ വിഷയങ്ങളിലുള്ള എഞ്ചിനിയറിംഗ്, ബിഎ, ബികോം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി നിര്‍മിച്ച് നല്കി വന്ന യുവതി പിടിയില്‍. കൊല്ലം ഉളിയകോവില്‍ ചോതിയില്‍ ബാബുവിന്റെ മകള്‍ ബീനാ റാണി(33)യാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ബീനാറാണിയുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശരാജ്യങ്ങളിലേക്ക് ജോലി തരപ്പെടുത്തി പോയ നിരവധി പേരുടെ വിവരം പോലീസിന് ലഭിച്ചു. ബിഎ, ബികോം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യഥാക്രമം 50,000രൂപയും, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിഷയങ്ങള്‍ക്ക് 75,000 രൂപ മുതല്‍ ഒരുലക്ഷം രൂപയുമാണ് ബീന കൈപ്പറ്റിയിരുന്നത്. ബീനറാണിക്ക് സര്‍ട്ടിക്കറ്റുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കുന്നത് മലപ്പുറം സ്വദേശിയാണ്. ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസി.കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലം ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്കുമാര്‍, എസ്.ഐമാരായ രാജേഷ്കുമാര്‍, സി.സുരേഷ്കുമാര്‍, എ.എസ്.ഐ. ആനന്ദന്, മജീദ്, പദ്മരാജന്പിള്ള, സി.പി.ഒ സഞ്ജയന്, വനിതാ സിപിഒ രജനി എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: