കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിലെ സിപിഎം ക്രിമിനല്‍ സംഘത്തിന് കൊലപാതകം ചെയ്യാനുള്ള പരസ്യ ആഹ്വനമാണ് നിയമസഭയിലെ പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രാധാകൃഷ്ണന് പറഞ്ഞു. കണ്ണൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാവനാട് ബിഎംഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് കണ്ണൂരിലെ സംഭവം. നിരപരാധിയെ വീട്ടില്‍ കയറി അതിദാരുണമായി വെട്ടിക്കൊന്ന ക്രിമിനല്‍ സംഘത്തെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയന് ശ്രമിക്കുന്നു. രാമചന്ദ്രന് വധക്കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാപ്രസിഡന്റ് എം. അനി അദ്ധ്യക്ഷത വഹിച്ചു.പ്രസാദ്, പ്രകാശ് എന്നിവര്‍ സംസാരിച്ചു. രാമന്‍കുളങ്ങര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സജീവന്, ബിനു, സജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: