പുനലൂര്‍: പുനലൂര്‍- ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നും അടുത്ത മാര്‍ച്ചോടെ ട്രെയിനുകള്‍ക്ക് സര്‍വീസ് ആരംഭിക്കുവാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതയോഗത്തിന്റെ വിലയിരുത്തല്‍. പുനലൂര്‍ മുതല്‍ കഴുതുരുട്ടി വരെയുള്ള ഗേജ്മാറ്റ പ്രവര്‍ത്തികള്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.
പുനലൂര്‍ അടിപ്പാത, ഇടമണ്‍, ഒറ്റക്കല്‍, തെന്മല പുതിയ ടണല്‍, കഴുതുരുട്ടി, പതിമൂന്നാം നമ്പര്‍ പാലം എന്നീ പ്രധാന സൈറ്റുകളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ച്. തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗേജ്മാറ്റ പ്രവര്‍ത്തികള്‍ക്കായി 2214 കോടി രൂപയാണ് ലഭിച്ചത്. ഫണ്ടിന്റെ അപര്യാപ്തത ഇല്ലാത്തതിനാല്‍ പണി കാര്യക്ഷമമായി പുരോഗമിക്കുകയാണ്. മരം മുറിക്കുന്നതിനും പാറപൊട്ടിക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
പുനലൂര്‍ -ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തില്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു മധുര റയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍കുമാര്‍ ഗാര്‍ഗ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുള്ള ഒന്നാം റീച്ചില്‍ പാലങ്ങളും ഇതര പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. രണ്ട് മേല്പാലങ്ങളും ഒരു അടിപ്പാതയുമാണ് ഈ മേഖലയയില്‍ പൂര്‍ത്തീകരിച്ചത്. റയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ അവാര്‍ഡ് ചെയ്തു കഴിഞ്ഞു. രണ്ടാംമേഖലയായ ഇടമണ്‍ കഴുതുരുട്ടി ‘ൂമി നിരത്തല്‍ പണികള്‍ അന്തിമഘട്ടത്തിലാണ്. പ്രദേശത്തെ പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: