ന്യൂദൽഹി : 400 കോടി രൂപയുടെ ടാങ്കർ അഴിമതി കേസിൽ കോണ്‍ഗ്രസ് നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന് അഴിമതി വിരുദ്ധ ബ്രാഞ്ച് നോട്ടിസയച്ചു. ഷീലയ്ക്ക് പുറമേ ദൽഹി ജല ബോർഡ് ഓഫീസർമാർക്കും നോട്ടീസയച്ചിട്ടുണ്ടെന്നും. ഈ മാസം 26ന് ഇവരെ ചോദ്യം ചെയ്യും.
ഷീല ദീക്ഷിതിനും ദൽഹി ജല ബോർഡ് ഓഫീസർമാർക്കും നോട്ടീസയച്ചിട്ടുണ്ടെന്നും. ഈ മാസം 26ന് ഇവരെ ചോദ്യം ചെയ്യുമെന്നും അഴിമതി വിരുദ്ധ ബ്രാഞ്ച് മേധാവി എം.കെ.മീന പറഞ്ഞു. കേസില്‍ പൂര്‍ണമായി സഹകരിക്കണമെന്നാണ് ഷീലയോട് നോട്ടിസില്‍ പറഞ്ഞിട്ടുള്ളത്.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഷീല ദീക്ഷിതിന്റെ നിലപാട്. ജൂണ്‍ 20നാണ് ഷീലയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു പരാതികളാണ് അഴിമതി വിരുദ്ധ ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇതിൽ ഷീല ദീക്ഷിത്, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും എം.കെ മീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: