അടിമാലി: മൂന്ന് ആഴ്ച മുന്‍പ് കോഴിക്കടയില്‍ ഇറച്ചി വാങ്ങാനെത്തിയ മധ്യവസ്കനെ കരിങ്കല്ല് ഉപയോഗിച്ച് എറിഞ്ഞ് ഗുരുതരമായി പരിക്കേല്പിച്ച പ്രതിയെ അടിമാലി എസ്.ഐ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ ഇരുമ്പുപാലം മൂലേത്തൊട്ടി ഷിഹാബ് (കുഞ്ഞുമോന്-30) നെ ഇന്നലെ രാവിലെ പത്തുമണിയോടെ അടിമാലിക്കു സമീപം പൊറ്റാസ് വളവില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം കഴിഞ്ഞ മാസം 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ അടിമാലി പാലിയത്ത് സേവ്യര്‍ (56) നാണ് ഗുരുതരമായി പരിക്കേറ്റത്. അടിമാലി സ്വദേശി സോമന് നടത്തുന്ന കോഴി വ്യാപാര സ്ഥാപനത്തില്‍ മുന്‍വൈരാഗ്യം വച്ച് ആക്രമണം നടത്തുന്നതിനിടെയാണ് ആളുമാറി കല്ല് കൊണ്ട് സേവ്യറിന് പരിക്കേറ്റത്.
സേവ്യര്‍ ഇപ്പോഴും ചികിത്സയിലാണ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ദേവികുളം സബ് ജയിലിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: