തൊടുപുഴ: മൊബൈല്‍ മോഷ്ടിച്ച പ്രതി റിമാന്‍ഡില്‍. ഈരാറ്റുപേട്ട ചേന്നാട്ട് കരോട്ടുപറമ്പില്‍ ബിജിലി (18) ആണ് റിമാന്ഡിയിലായത്. കഴിഞ്ഞദിവസം കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസിന്റെ തൊടുപുഴ വടക്കുംമുറിയിലുള്ള വീട്ടില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും 500 രൂപയുമാണ് മോഷണം പോയിരുന്നത്. മോഷണവിവരം അറിഞ്ഞ ഉടനെ തന്നെ പ്രതിയായി സംശയിക്കുന്ന ആളുടെ ഫോട്ടോ പരാതിക്കാരനെ കാണിച്ച് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങുന്നത്. പ്രതിയുടെ പക്കല്‍ നിന്നും മോഷണം പോയ 10000, 8000 രൂപ വിലയുള്ള മൊബൈലുകളും 500 രൂപയും കൂടാതെ 22000 രൂപയും മോഷണത്തിനുപയോഗിച്ച ബുള്ളറ്റും പോലീസ് കണ്ടെടുത്തു. പ്രതി ഇതിന് മുമ്പ് തൊടുപുഴയിലും ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും മൊബൈല്‍ മോഷണം നടത്തിയ കേസില്‍ വിചാരണയില്‍ കഴിഞ്ഞ് വരവെയാണ് വീണ്ടും മോഷണം നടത്തിയത്. ഈരാറ്റുപേട്ട പോലീസിന്റെ സഹായത്തോടെ തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെയും സിഐ ഷാജു ജോസിന്റെയും നേതൃത്വത്തിലുള്ള സബ് ഇന്‍സ്പെക്ടര്‍് കെ ജയകുമാര്‍, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ എം ജെ മാത്യു, ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍ റ്റി ആര് രാജന്, എഎസ്ഐ അശോകന്, അരുണ്‍ ഉണ്ണികൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: