ന്യൂദല്‍ഹി: രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ രഹസ്യാന്വേഷണ ശൃംഖല(നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്-നാറ്റ്ഗ്രിഡ്) മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അശോക് പട്നാടിക്കിനെ നിയമിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ മകളായ ദമന്സിങിന്റെ ഭര്‍ത്താവാണ് എ.കെ. പട്നായിക്.
ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ പട്നായിക് മൂന്നുപതിറ്റാണ്ടായി കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോയിലാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഐബി അഡീഷണല്‍ ഡയറക്ടര്‍ പദവിയിലിരുന്ന പട്നായിക്കിനെ കേന്ദ്രസര്‍ക്കാര്‍ നാറ്റ്ഗ്രിഡ് സിഇഒ ആക്കിയത്. 2019 ഡിസംബര്‍ 31 വരെയാണ് നിയമനം.
നാറ്റ്ഗ്രിഡിന്റെ ആദ്യ മേധാവി രഘുരാമന്റെ കാലാവധി കഴിഞ്ഞതിനു ശേഷം മുന്‍ സ്പെഷ്യല്‍ സെക്രട്ടറി അശോക് പ്രസാദിന് നാറ്റ്ഗ്രിഡിന്റെ അധിക ചുമതല നല്‍കിയിരുന്നു. റോ, സിബിഐ, ഐബി, ധനകാര്യ രഹസ്യാന്വേഷണ വിഭാഗം, പ്രത്യക്ഷ നികുതി വകുപ്പ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറട്രേറ്റ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, എക്സൈസ്-കസ്റ്റംസ് വകുപ്പുകള്‍, സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് എന്നീ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഏകോപനമാണ് നാറ്റ് ഗ്രിഡിന്റെ ചുമതല.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് നാറ്റ്ഗ്രിഡ് രൂപീകരിക്കുന്നതു സംബന്ധിച്ച ആലോചന കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. വിവിധ ഏജന്‍സികളുടെ ഏകോപനമില്ലായ്മ മൂലമാണ് മുന്‍കൂട്ടി സൂചനകള്‍ ലഭിച്ചിട്ടും മുംബൈ ഭീകരാക്രമണം സംഭവിച്ചത്. 2014ലെ നാറ്റ്ഗ്രിഡിന്റെ രൂപീകരണത്തിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: