മധുര: ഗേജ് മാറ്റത്തിന്റെ പേരില്‍ ആറു വര്‍ഷമായി ഗതാഗതം തടസ്സപ്പെട്ട ചെങ്കോട്ട-പുനലൂര്‍ റെയില്‍പ്പാതയ്ക്ക് ഒരു വര്‍ഷത്തിനകം പുനര്‍ജനി. മധുര റെയില്‍ ഡിവിഷന് കീഴിലുള്ള പാത അടുത്ത മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി വരുന്നു.
തമിഴ്നാട്ടിലെയും കേരളത്തിലെയും യാത്രക്കാര്‍ക്കും ചരക്കു കടത്തലിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ബ്രിട്ടീഷ് ഭരണകാലത്ത് പണിത പുനലൂര്‍ പാത.
കൊടുംവനത്തിലൂടെയുള്ള ഈ റെയില്‍പ്പാത യാത്രയ്ക്കെന്നതു പോലെ ടൂറിസ്ററുകള്ക്കും ഒരു പോലെ പ്രിയങ്കരം. പാത കടന്നു പോകുന്ന പതിമൂന്ന് ആര്‍ച്ചുകളുള്ള ആര്യങ്കാവ് ബ്രിഡ്ജ് എത്രയോ സിനിമകള്‍ക്ക് ചാരുതയേകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെയും സ്കോട്ട്ലാന്‍ഡിലെയും റെയില്‍ യാത്രകളെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഇതുവഴിയുള്ള യാത്രകള്‍. പുനലൂര്‍ പാതയിലെ ഗേജ്മാറ്റം റെയില്‍വേക്ക് എല്ലായ്പ്പോഴും തലവേദനയാണ്.
ആര്യങ്കാവിനും പുളിയറയ്ക്കുമിടയില് അഞ്ചുടണലുകളും 147 കൊടും വളവുകളുമാണുള്ളത്. ടണലുകളിലൊന്നിന്റെ ദൈര്‍ഘ്യം 600 മീറ്റര്‍. കൂടാതെ 23വലിയ പാലങ്ങളും 178 ചെറിയ പാലങ്ങളും. സമയബന്ധിതമായി ഇവയെല്ലാം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാമ്പത്തികസഹായം റെയില്‍വേ നല്‍കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: