വാഷിങ്ടണ്‍: രാജ്യത്തെ് ഭീകര സംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യുഎസ്. അയല്‍ രാജ്യങ്ങളില്‍ ഭീകരാക്രണം നടത്താന്‍ പാക്കിസ്ഥാനെ താവളമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുമെന്നും യുഎസ് ഉപ വക്താവ് മാര്‍ക് ടോണര്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന് ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിനായി പാക്കിസ്ഥാനെ കേന്ദ്രമാക്കി ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി ജനറല്‍ റഹീല്‍ ഷരീഫ് ജൂലൈ ആറിന് പ്രസ്താവന നടത്തിയിരുന്നു. പാക് ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് ഭീകരസംഘടനകള്‍ വളരുന്നത് ആശങ്കയുയര്‍ത്തുന്നതാണ്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും രാജ്യത്ത് ജനാധിപത്യ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും ദീര്‍ഘകാലമായി യുഎസ് പാക്കിസ്ഥാനെ സഹായിച്ചു വരുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്നതിനാല്‍ ഇതിനെതിരെ പാക്കിസ്ഥാന് നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ അവരില്‍ നിന്നും തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് ഭീകരര്‍ക്കു വിലയായി നല്‍കുന്നതെന്ന് പാക്കിസ്ഥാന് മനസ്സിലാക്കി തുടങ്ങിയെന്നും ടോണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: