ന്യൂദല്‍ഹി: നിരവധി അഴിമതി ആരോപണങ്ങളും കേസുകളും നേരിടുന്ന മുന്ദല്ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന. അടുത്ത വര്‍ഷമാദ്യമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. യുപിയുടെ ചുമതലയുള്ള ഗുലാം നബി ആസാദാണ് പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രമുഖ ചലച്ചിത്ര താരമായിരുന്ന രാജ് ബബ്ബാറെ യുപി കോണ്‍ഗ്രസ് അധ്യക്ഷനാക്കിയിരുന്നു. എന്നാല്‍ ദീക്ഷിത് മല്സരിക്കണമെന്നില്ലയെന്നും ആസാദ് പറയുന്നു.
താന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു, പക്ഷെ നിയമസഭയിലേക്കന്ന് മല്‍സരിച്ചിട്ടില്ല. അദ്ദേഹം പറയുന്നു. (മുഖ്യമന്ത്രിയായാല്‍ ആറു മാസത്തിനകം മല്‍സരിച്ച് എംഎല്‍എ ആകണമെന്നേയുള്ളൂ)
15 വര്‍ഷം തുടര്‍ച്ചയായി ദല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 70 കാരിയായ അവര്‍ ബ്രാഹ്മണസമുദായാംഗമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കം നിരവധി വിഷയങ്ങളില്‍ അഴിമതി ആരോപണം നേരിടുന്ന അവര്‍ക്ക് എതിരെ നിരവധി കേസുകളുമുണ്ട്. ദല്‍ഹിയിലെ കുടിവെള്ള വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളതാണ് ഒടുവിലുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: