ന്യൂദല്‍ഹി: പ്രിയങ്കാഗാന്ധിയെ യുപിയില്‍ ഇറക്കി സംസ്ഥാനത്ത് മികച്ച പോരാട്ടം നടത്താനുള്ള ശ്രമം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഭാവി എന്നന്നേയ്ക്കുമായി അവസാനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഷീലാ ദീക്ഷിതിനെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും ലോക്സഭാ മണ്ഡലങ്ങളായ റായ് ബറേലിയിലും അമേഠിയിലും മാത്രം പ്രവര്‍ത്തനം ഒതുക്കിനിന്ന പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലെത്തിക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ ഒരുതവണ കൂടി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.
ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അഴിമതിക്കേസുകളും മറ്റും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെ തടഞ്ഞു. ഇതിനു പിന്നാലെ രാഹുല്‍ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്താനിരിക്കെ പ്രിയങ്കയെ യുപിയിലേക്ക് അവരോധിക്കുന്നത് രാഹുലിന്റെ പരാജയമായി വിലയിരുത്തപ്പെടുമെന്നും കോണ്‍ഗ്രസ് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 150 റാലികളില്‍ പ്രിയങ്ക പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: