മുംബൈ: ഉത്തരം മുട്ടിക്കുന്ന കടുത്ത ചോദ്യങ്ങളെ ഭയന്ന് വിവാദ ഇസ്ളാം മതപ്രചാരകന്‍ ഡോ. സക്കീര്‍ നായിക്ക് വീണ്ടും വാര്‍ത്താ സമ്മേളനം റദ്ദാക്കി. സൗദിയില്‍ മദീനയിലുള്ള ഇയാള്‍ ഇന്നലെ സ്കൈപ്പ് വഴി പത്രസമ്മേളനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞാഴ്ച മടങ്ങിയെത്താനിരുന്ന ഇയാള്‍ വിവാദമുണ്ടായതോടെ യാത്ര റദ്ദാക്കി. ചൊവ്വാഴ്ച സ്കൈപ്പ് വഴി പത്രസമ്മേളനം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതും റദ്ദാക്കിയിരുന്നു.
അധികാരികളുടെ സമ്മര്‍ദ്ദം മൂലമാണ് റദ്ദാക്കുന്നതെന്നാണ് ഇയാളുടെ വിശദീകരണം. ഇയാള്‍ക്ക് സ്കൈപ്പുവഴി പത്രസമ്മേളനം നടത്താന്‍ ആരും ഹാള്‍ നല്‍കരുതെന്ന് പോലീസ് ഉത്തരവിട്ടിരിക്കുകയാണെന്നാണ് സക്കീറിന്റെ അനുയായികളുടെ വാദം.
സക്കീര്‍ നിരപരാധിയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: