കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും മുഖ്യമന്ത്രി എന്ന നിലയില്‍ അതിനെ അപലപിക്കുന്നതിന് പകരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നിയമസഭയില്‍ പ്രസംഗിച്ചത് അപലപനീയമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന് കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സി.കെ. രാമചന്ദ്രനെ അര്‍ധരാത്രി വീട്ടില്‍ കയറി ഒരുപറ്റം സിപിഎം പ്രവര്‍ത്തകര്‍ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ പ്രതികാരക്കൊല എന്ന രീതിയിലാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പ്രതികാരമുള്ളവരെയെല്ലാം കൊലചെയ്യാനുള്ള പ്രേരണയും സന്ദേശവുമാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ നല്‍കിയത്. കൊലക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സമ്മതിച്ച സാഹചര്യത്തില്‍ കൊല നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണോ എന്നും ബലമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: