കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വയോധികയ്ക്ക് വാര്‍ധക്യകാല പെന്‍ഷനും ജലഗതാഗത വകുപ്പില്‍ നിന്നും വിരമിച്ച സ്റ്റേഷന് മാസ്റ്റര്‍ക്ക് വിരമിച്ച മാസത്തെ ശമ്പളവും ലഭിച്ചു. തൃപ്പൂണിത്തുറ നഗരസഭയില്‍ നിന്നും പെന്ഷന് വാങ്ങുന്ന ഏലിക്കുട്ടിക്ക് (85) 2015 ഫെബ്രുവരിയിലാണ് വാര്‍ദ്ധക്യകാല പെന്ഷന് ഒടുവില്‍ ലഭിച്ചത്. പെന്ഷന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങിയെങ്കിലും പെന്ഷന് ലഭിച്ചില്ല. തുടര്‍ന്നാണ് ഏലിക്കുട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് നോട്ടിസ് അയച്ചതിനെ തുടര്‍ന്ന് 2015 മുതലുള്ള കുടിശിക ഉള്‍പ്പെടെയുള്ള തുക ഏലിക്കുട്ടിക്ക് നല്‍കിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
ജലഗതാഗത വകുപ്പില്‍ 23 വര്‍ഷത്തെ സേവനത്തിനു ശേഷം എറണാകുളം സ്റ്റേഷന് മാസ്റ്ററായി വിരമിച്ച കെ. വി അരവിന്ദാക്ഷന് 2015 ഡിസംബറിലെ ശമ്പളം ലഭിച്ചില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മിഷന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് 35564 രൂപ അരവിന്ദാക്ഷന് നല്‍കിയതായി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: