കൊച്ചി: വിവാദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ.എം.കെ. ദാമോദരന്‍ ഇന്നലെ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. ഈ കേസിലെ പ്രധാന എതിര്‍കക്ഷി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്, ഇക്കാരണത്താല്‍ തന്നെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഭിഭാഷകന് ഹര്‍ജിയില്‍ ഹാജരാകുന്നതില്‍ അപാകതയില്ലെന്നാണ് എം.കെ. ദാമോദരനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്തെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഒരു വിഭാഗം ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ.എം.കെ. ദാമോദരന്‍ ഇന്നു ഹാജരായേക്കും. ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: