തിരുവനന്തപുരം: ഇടതു മുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളുടേയും ജനവിരുദ്ധ നയങ്ങള്‍ വെള്ളാപ്പള്ളി തുറന്നു കാണിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് കേസ്. എസ്എന്‍ഡിപി യോഗം വര്‍ഷങ്ങളായി നടത്തി വരുന്ന പദ്ധതിയാണ് മൈക്രോ ഫിനാന്‍സ്. അപ്പോഴൊന്നും ആരും സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചിട്ടില്ല. ഇരു മുന്നണികളേയും എതിര്‍ക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി ഉണ്ടാക്കിയപ്പോള്‍ മാത്രം ക്രമക്കേട് ആരോപിച്ച് കേസെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
ഇതുകൊണ്ടൊന്നും ബിഡിജെഎസിന്റെ സ്വാധീനം ഇല്ലാതാക്കാനാകില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ തെരഞ്ഞു പിടിച്ച് കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നു. ഇത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ല. എസ്എന്‍ഡിപിയുടെ താലൂക്ക് യൂണിയനുകള്‍ നേരിട്ടാണ് മൈക്രോഫിനാന്‍സ് പദ്ധതി പ്രകാരം പണം വാങ്ങി ഉപയോഗിക്കുന്നതെന്ന് എല്ലാവര്ക്കും അറിയുന്ന വസ്തുതയാണ്.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണ കിട്ടാത്തതിലുള്ള പക കൊണ്ടെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: