കോഴിക്കോട്: ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. ക്ഷേത്രാങ്കണങ്ങളും ഗൃഹാങ്കണങ്ങളും രാമഗാഥയുടെ ഈണത്തില്‍ ലയിക്കും. രാമായണ മഹോത്സവം ഇത്തവണ സമുചിതമായി ആഘോഷിക്കാനാണ് രാമായണ സ്വാദ്ധ്യായ സമിതി തീരുമാനിച്ചിരിക്കുന്നത്.
ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നാളെ മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണം നടക്കും. കെ.കെ. ചിത്തരഞ്ജിതന്‍ രാമായണ പാരായണം നടത്തും. ശ്രീപാര്‍ത്ഥസാരഥി മണ്ഡപത്തില്‍ വൈകു. 5.30 മുതല്‍ 6.45 വരെയാണ് പാരായണം നടക്കുക.
കോട്ടപ്പറമ്പ് പുതിയകോവിലകം പറമ്പ് ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ കര്‍ക്കടകമാസ ഗണപതി ഹോമവും വിശേഷാല്‍ ഭഗവതി സേവയും ഉണ്ടായിരിക്കും.
നാളെ മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ പാരായണം, ദേവീ സ്തോത്ര പാരായണം, ശ്രീരുദ്രപാഠം പാരായണം എന്നിവയും ഉണ്ടായിരിക്കും. വൈകു. 5.15ന് നടക്കുന്ന രാമായണ പാരായണത്തിന് ആര്. അനന്തലക്ഷ്മി അമ്മാള്‍ നേതൃത്വം നല്‍കും.
മേപ്പയ്യൂര്‍: രാമായണ മാസാചപണത്തിന്റെ ഭാഗമായി വിളയാട്ടൂര്‍ എടക്കൈപ്പുറം ഇല്ലം കുട്ടിച്ചാത്തന്‍കണ്ടി ശ്രികുട്ടിച്ചാത്തന് ക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകമാസ പൂജ, പന്തം സമര്‍പ്പണം, ഗണപതി ഹമം എന്നിവയും ഊണ്ടായിരിക്കും. വൈകിട്ട് 5 ന് നടക്കുന്ന രാമായണ പാരായണത്തിന് വിജയന് വിളയാട്ടൂര്‍ നേതൃത്വം നല്‍കും.
വടകര: നടക്കുതാഴ അരിക്കോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം.
ജൂലൈ 16 മുതല്‍ ആഗസ്റ്റ് 16 വരെ. ജൂലൈ 16ന് മധു കടത്തനാട് പരിപാടി ഉദ്ഘാടനം ചെയ്യും. സി.പി. രാമന് പണിക്കരുടെ നേതൃത്വത്തില്‍ വായനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: