പനയം: പനയം താന്നിക്കമുക്ക് ജംഗ്ഷന് ഇരുട്ടിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. പി.കെ.ഗുരുദാസന് എംഎല്‍എയുടെ പ്രാദേശികവികസന ഫണ്ടില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്ലൈറ്റ് പ്രവര്‍ത്തനരഹിതമായതാണ് താന്നിക്കമുക്ക് ഇരുട്ടിലാകാന്‍ കാരണമായത്. ഹൈമാസ്റ്റ്ലൈറ്റ് പണി മുടങ്ങിയിട്ടും അധികൃതര്‍ ഇതുവരെയും തിരിഞ്ഞ് നോക്കിയിട്ടില്ല.
പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദിനംപ്രതി ഇതുവഴി കടന്ന് പോയിട്ടും യാതൊരുവിധ ഇടപെടലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്നില്ലയെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ പ്രദേശത്ത് മോഷണം വ്യാപകമായി. ആഴ്ചകള്‍ക്ക് മുമ്പ് താന്നിക്കമുക്ക് ജംഗ്ഷനിലുള്ള കടയില്‍ നിന്നും മോഷ്ടാക്കള്‍ പണവും സാധനങ്ങളും അപഹരിച്ചിരുന്നു. അന്ന് മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വേണ്ടി സമീപത്തുള്ള മറ്റൊരു കടയിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ഇരുട്ടായതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞില്ല. പെരിനാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാന ജംഗ്ഷനാണ് താന്നിക്കമുക്ക്. ട്രെയിനിറങ്ങിയ ശേഷം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും സ്ത്രീകളടക്കമുള്ള യാത്രക്കാരും താന്നിക്ക മുക്ക് ജംഗ്ഷന് എത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത്. ഹൈമാസ്റ്റ് ലൈറ്റ് ഉടന്‍ തന്നെ പ്രകാശിപ്പിക്കണമെന്ന് ആവശ്യം ശക്തമായി.മോദി സ്പര്ശത്തില് യാഥാര്‍ത്ഥ്യമാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: