തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍ വന്നതിന് ശേഷം മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ഹാഷിഷ്, കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ഗണ്യമായി വര്‍ധിച്ചിരിക്കുന്നതെന്ന് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
2014-2015 കാലത്ത് മാത്രം 614 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1704 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വേദനസംഹാരികള്‍ പോലും ആളുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നും ഇതു തടയാന്‍ കര്‍ശന നടപടി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
മയക്ക് മരുന്ന് ഉപഭോഗത്തിന് പുറമെ ബിയര്‍ വില്‍പ്പനയും വന്‍തോതില്‍ വര്‍ധിച്ചതായി ടി.പി രാമൃഷ്ണന് അറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയുള്ള ബിയര്‍ വില്‍പ്പന 61 ശതമാനമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനത്തിന്റെ കുറവാണുണ്ടാത്. ഇത് ശുഭസൂചനയാണെങ്കിലും മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: