ന്യൂദല്‍ഹി: ആണവ വിതരണ സംഘത്തിലെ ഭാരത അംഗത്വം സംബന്ധിച്ച വിഷയത്തില്‍ ചൈനയുടെ നിലപാടില്‍ അയവ്. ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തില്‍ ഏറ്റവുമധികം വിലങ്ങ് തടിയായി നിലകൊണ്ടത് ചൈനയായിരുന്നു. എന്നാല്‍ ചൈനയുടെ നിലപാടില്‍ അയവ് വരുന്നതോടെ ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തില്‍ സാധ്യതയേറുകയാണ്.
എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് ഭാരതവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഭാരതത്തിലെ ചൈനീസ് അംബാസിഡര്‍ ലിയു ജിന്‍സോങ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെയാണ് പുതിയ വഴിതിരിവ്. ‘ഏതോ ഒരു രാജ്യം ഭാരതത്തിനെതിരായി നിലകൊണ്ടു. അത് ചൈനയാണെന്ന് എങ്ങനെ പറയാന്‍ കഴിയും’ എന്നായിരുന്നു ലിയു അഭിമുഖത്തില്‍ പറഞ്ഞത്.
കഴിഞ്ഞ മാസങ്ങളില്‍ എന്‍എസ്ജി വിഷയത്തില്‍ ചൂടേറിയ വാര്‍ത്തകളാണ് പ്രചരിച്ചത്. എന്നാല്‍ അത് തണുത്തിരിക്കുന്നു. താനായിട്ട് അതിന്റെ തീവ്രത വീണ്ടും വര്‍ധിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി സമയം ആവശ്യമാണ്. ഇതിന് മറ്റ് നയതന്ത്രജ്ഞരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ലിയു അഭിമുഖത്തില്‍ പറഞ്ഞു.
ചൈനയുടെ എംടിസിആര്‍ അംഗത്വത്തിനും ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തിനുമിടയില് ഒന്നിന് പകരം ഒന്നെന്ന സാധ്യതയെ തള്ളിയ ലിയു ഭാരതത്തിന്റെ എംടിസിആര്‍ പ്രവേശനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
നിലവില്‍ വിവാദമായി കൊണ്ടിരിക്കുന്ന തെക്കന്‍ ചൈന കടലിടുക്കിനെ കുറിച്ചും ലിയു പരാമര്‍ശം നടത്തി. തെക്കന്‍ ചൈന കടലിലൂടെ യാതൊരു വിധത്തിലുള്ള വ്യാപാരങ്ങള്‍ നടത്താനും ബീജിങ് ഉദ്ദേശിക്കുന്നില്ലെന്നും ലിയു ചൂണ്ടിക്കാട്ടി.
ഭാരതത്തെ പോലെ ചൈനയും സമാധാനം കാംഷിക്കുന്ന രാജ്യമാണ്. തെക്കന്‍ ചൈനയുമായി ബന്ധപ്പെട്ട് ചൈനയെന്ത് ചെയ്താലും അത് അന്താരാഷ്ട്ര സമൂഹത്തിന് ഉതകുന്നതായിരിക്കുമെന്നാണ് ലിയുവിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: