നൈസ്: വ്യാഴാഴ്ച രാത്രി ഫ്രാന്‍സിലെ നൈസില് ഭീകരര്‍ നടത്തിയ കൂട്ടക്കൊല ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ ആഘോഷിക്കുന്നു. ട്വിറ്ററിലും ടെലഗ്രാമിലുമാണ് ഐഎസ് ഭീകരരുടെ ആഘോഷം അരങ്ങ് തകര്‍ക്കുന്നത്.
മരണ സംഖ്യ ഉയരുന്നത് ഐഎസ് ഭീകരര്‍ സന്തോഷത്തോടെയാണ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നത്. പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന് തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി. ഐഎസ് ഫ്രാന്‍സ് കീഴടക്കുന്നതുവരെ ഈഫല്‍ ടവര്‍ ഇരുട്ടില്‍ നില്ക്കട്ടെ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു സന്ദേശം.
62 പേര് കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചപ്പോള്‍ ഒരു ഐഎസ് അനുകൂല അക്കൗണ്ടില്‍ വന്ന സന്ദേശം ഇങ്ങനെ ആയിരുന്നു – കുരിശുയുദ്ധക്കാരും പാപികളും അവിശ്വാസികളും ആയ 62 ഫ്രഞ്ചുകാര്‍ നീസില്‍ കൊല്ലപ്പെട്ടു. ദൈവം മഹാനാണ്, ദൈവം മഹാനാണ്.
അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14ന് രാത്രിയിലാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. ആയിരക്കണക്കിനാളുകളാണ് ദിനാഘോഷത്തില്‍ പങ്കെടുക്കാനായി നൈസ് നഗരത്തില്‍ തടിച്ചുകൂടിയത്. കരിമരുന്ന് പ്രയോഗവും മറ്റും കണ്ടുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ വലിയ ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://twitter.com/Terror_Monitor/status/753752099649761280
പ്രതികരിക്കാൻ ഇവിടെ എഴുതുക: