ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്
ഇടുക്കി: പട്ടിക ജാതിവികസന ഫണ്ട് തട്ടിപ്പ്, റവന്യൂ രേഖയില്‍ തിരിമറി, കയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നിങ്ങനെ വിവിധ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇടുക്കി വിജിലന്‍സ് വിഭാഗം കേസെടുത്തു. ജില്ല കളക്ടര്‍, തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പിന്നോക്കക്കാര്‍ക്ക് അഞ്ച് സെന്റ് ഭൂമി നല്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങിയ സംഭവത്തില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് ഉദ്യോഗസ്ഥ കൂട്ടായ്മ അഴിമതി നടത്തിയിരിക്കുന്നത്. ജില്ല പട്ടികജാതി വികസന ഓഫീസറായിരുന്ന ഡോ. ഗംഗാധരന്, കട്ടപ്പന, പീരുമേട്, ദേവികുളം എന്നീ ബ്ലോക്കുകളില്‍ പട്ടകജാതി വികസന ഓഫീസറായിരുന്ന വി.എം പ്രേംകുമാര്‍, സിന്ധു പരമേശ്, വി.ജി ഗോപകുമാര്‍, സുനില്‍ എംഎസ്, എസ്.സി പ്രമോട്ടറായിരുന്ന പൊന്നപ്പന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപഭോക്താവും ഉദ്യോഗസ്ഥനും മാത്രമാണ് ഈ വസ്തു ഇടപാടില്പെട്ടിരുന്നതെങ്കിലും പിന്നോക്കക്കാര്‍ക്ക് സാമൂഹ്യമായ ഉയര്ച്ചയുണ്ടാകുന്നതരത്തില് ഉദ്യോാ
ഗസ്ഥര്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങളാണ് പദ്ധതിയുടെ മറവില്‍ കൊള്ളയടിച്ചത്.കുമളി ടൗണില്‍ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത റവന്യൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലം പുരയിടമാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തിലും കേസെടുത്തു. മുന്‍ കുമളി വില്ലേജ് ഓഫീസര്‍, മുന്‍ കുമളി പഞ്ചായത്ത് സെക്രട്ടറി മുന്‍ പീരുമേട് തഹസീല്‍ദാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഭൂമിയുടെ കരം തെറ്റായി രേഖപ്പെടുത്തുക മാത്രമല്ല ഭൂമിയുടെ കയ്യേറ്റം ഒഴിപ്പിക്കാതെ കെട്ടിട നിര്‍മ്മാണത്തിന് പ്രതികള്‍ അനുമതി നല്‍കുകയും ചെയ്തു. ഈ വസ്തുവില്‍ ഇപ്പോള്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുകയാണ്. ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടമാടി.മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വീഴ്ച വരുത്തിയ മുന്‍സ്പെഷ്യല്‍ റവന്യൂ ഓഫീസറായിരുന്ന തുളസി കെ നായ
ര്‍ക്കും ഒമ്പത് റവന്യൂ ഉദ്യോഗസ്ഥര്ക്കുമെതിയാണ് കേസ്.ചെറുതോണിയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഉസ്മാനെതിരെയും കേസെടുത്തു. ഉസ്മാനെ വഴിവിട്ട് സഹായിച്ച 2011 മുതല്‍ 2015 വരെ കളക്ടറായിരുന്നവരും ഈ കേസില്‍ പ്രതിസ്ഥാനത്താണ്. കളക്ടറുടെ ചുമതലയിലുള്ള ഭൂമി കയ്യേറിയപ്പോള്‍ കയ്യും കെട്ടി നോക്കിയിരുന്നതിനാലാണ് കളക്ടറും കേസില്‍പ്പെട്ടത്. ഹിന്ദുഐക്യവേദി ഈ കെട്ടിടത്തിനെതിരെ പ്രത്യക്ഷ സമരം നടത്തിയത് ശ്രദ്ധേയമായിരുന്നു. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ജില്ലയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകളെടുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനാണ് ഇപ്പോള്‍ വിജിലന്‍സ് വിഭാഗം നീക്കം നടക്കുന്നത്.തട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളുടെ വിശദമായ കാര്യങ്ങള്‍ വരും ദിവസങ്ങളിലെ വ്യക്തമാകൂ എന്നും ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി ജോണ്സണ് ജോസഫ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: