കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരെ വളര്‍ത്തുന്നത് പാക്കിസ്ഥാനാണെന്ന് അഫ്ഗാന് ചാരസംഘനയുടെ മുന്‍മേധാവി റഹ്മത്തുള്ള നബില്‍. ഇതു സംബന്ധിച്ച രേഖകളും നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍എസ്ഡി) മുന്‍മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. പാക് ചാര സംഘടനയായ ഐഎസ്ഐ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താലിബാനെയും ഹഖാനി നെറ്റ്വര്‍ക്ക് എന്ന ഭീകരസംഘടനയേയും സഹായിച്ചതുമായി ബന്ധപ്പെട്ടരേഖകളാണ് നബില്‍ പുറത്തുവിട്ടത്.
പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി ശ്രമിച്ചതിനെത്തുടര്‍ന്നാണ് റഹ്മത്തുള്ള നബില്‍ തന്റെ പദവി രാജിവച്ചത്. താലിബാനുമായുള്ള ചര്‍ച്ചകളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെയും നബില്‍ എതിര്‍ത്തിരുന്നു. അഫ്ഗാനില്‍ നടന്ന പലഭീകരാക്രമണങ്ങള്ക്കും തട്ടിക്കൊണ്ടു പോകലുകള്‍ക്കും താലിബാനെയും ഹഖാനി നെറ്റ്വര്‍ക്കിനെയും പാക്കിസ്ഥാനാണ് സഹായിച്ചത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനാലു വര്‍ഷം ഇത്തരം രേഖകള്‍ ആരും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: