ന്യൂദൽഹി: ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് സോണിയ്ക്ക് കടുത്ത രോഷം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുടെ പുസ്തകം. 92ല്‍ ബോഫോഴ്സ് കേസില്‍ ദല്‍ഹി ഹൈക്കോടതി പോലീസിന്റെ പരാതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്കാന് നരസിംഹറാവു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണ് സോണിയയെ രോഷാകുലായാക്കിയത്. എന്താ പ്രധാനമന്ത്രി റാവുവിന് എന്നെ ജയിലില്‍ അടയ്ക്കാന്‍ ആഗ്രഹമുേണ്ടായെന്നാണ് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ രോഷത്തോടെ ചോദിച്ചത്. മാര്‍ഗരറ്റ് ആല്‍വ ധൈര്യവും പ്രതിബദ്ധതയും (കറേജ് ആന്റ് കമിറ്റ്മെന്റ്) എന്ന തന്റെ ആത്മകഥയില്‍ കുറിക്കുന്നു.
താന്‍ അവരെ കണ്ടപ്പോഴായിരുന്നു ഈ ചോദ്യം. അന്ന് പേഴ്സണല്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയെന്ന നിലയ്ക്ക് തനിക്കായിരുന്നു സിബിഐയുടെ ചുമതല. പ്രധാനമന്ത്രി നേരിട്ടാണ് സിബിഐക്കു നിര്‍ദ്ദേശം നല്‍കിയതെന്നും തനിക്ക് അതില്‍ ഒരു പങ്കുമില്ലെന്നു പറയാനാണ് താന്‍ അവിടെയെത്തിയത്. ഈ വീട് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നല്‍കിയതാണ്. റാവുവില്‍ നിന്ന് ഞാനും എന്റെ മക്കളും ഒന്നും പ്രതീക്ഷിക്കുന്നുമില്ല. സോണിയ പറഞ്ഞതായി ആല്‍വ വിവരിച്ചു. സോണിയ്ക്ക് റാവുവില്‍ വിശ്വാസമില്ലാത്ത പോലെയായിരുന്നു. രാമക്ഷേത്ര പ്രശ്നത്തോടെ അവിശ്വാസം വര്‍ദ്ധിച്ചു. ബോഫോഴ്സ് കേസില്‍ അപ്പീല്‍ നല്‍കിയതോടെ ആ അവിശ്വാസം ഇരട്ടിയായി. ഇക്കാര്യം റാവുവിനോട് ചോദിച്ചപ്പോള്‍ അവര്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ചോദ്യം. ബോഫോഴ്സ് കേസ് നിര്‍ത്താനാവില്ല, അത് കോടതിക്കു മുന്‍പിലാണ്. അത് തുടരും എന്നാണ് റാവു പറഞ്ഞത്.
ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം ഞാന്‍ രാജീവ്ജിയോട് പറഞ്ഞിരുന്നു. പഠിത്തമുള്ള മുസ്ലീം സ്ത്രീകള്‍ പോലും പുതിയ നിയമം വേണമെന്നാണ് വാദിച്ചതെന്നായിരുന്നു രാജീവിന്റെ പ്രതികരണം. ആല്‍വ പറയുന്നു.
കോണ്‍്രഗസില്‍ എല്ലാം സോണിയയുടെ പിടിയിലാണെന്നും തീരുമാനങ്ങള്‍ എല്ലാം കേന്ദ്രീകൃതമാണെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. തന്നെ മന്ത്രിയാക്കാന്‍ ഡോ, മന്‍മോഹന്‍സിങ്ങിന് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും സോണിയയുടെ എതിര്‍പ്പാണ് തടസമായത്. കരണ്‍ ഥാപ്പറിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സീറ്റു വില്പ്പനയാണെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ആല്‍വ തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: