ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ പ്രാര്‍ത്ഥനയ്ക്ക് ആളുകള്‍ തടിച്ചു കൂടുമ്പോള്‍ വീണ്ടും അക്രമ സാധ്യത മുന്‍കൂട്ടി കണ്ടാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ മേഖലയില്‍ ആവശ്യത്തിന് പോലീസ് സേനയെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. മൊബൈല്‍, ടെലഫോണ്‍ സര്‍വ്വീസുകളും മുന്‍കരുതലെന്ന നിലയ്ക്ക് ഒരാഴ്ചയായി വിച്ഛേദിച്ചിട്ടുണ്ട.്
ബിഎസ്എന്‍എല്ലിന്റെ പോസ്റ്റ് പെയ്ഡ് സര്‍വ്വീസുകള്‍ക്ക് വിലക്കില്ല. പോസ്റ്റ് പെയ്ഡ് ക്ണക്ഷനുകള് കുറവായതിനാലാണിത്.സര്‍ക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതലായി ഉപയോഗിക്കുന്നതും ഈ കണക്ഷനുകളാണ്. താഴ്വരയിലേക്കുള്ള തീവണ്ടി സര്‍വ്വീസുകളും റദ്ദു ചെയ്തിരിക്കുകയാണ്.അമര്‍നാഥ് തീര്‍ത്ഥാടനം ഇന്നലെയും തടസ്സപ്പെട്ടു.ജമ്മുവിലെ യാത്രി നിവാസില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ മാസം രണ്ടിനാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായത്. ഒന്നര ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഇതിനകം അമര്‍നാഥ് ദര്‍ശനം നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: