സൂറത്ത്: പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ജാമ്യത്തിലിറങ്ങി. രാജ്യദ്രോഹം, കലാപത്തിന് പ്രേരണ എന്നീ കുറ്റങ്ങളില്‍ ഒമ്പത് മാസത്തോളമായി സൂറത്തിലെ ലാജ്പോര് സെന്‍ട്രല്‍ ജയിലില്‍ കഴിയുകകയായിരുന്നു ഹാര്‍ദിക്.
കഴിഞ്ഞാഴ്ച്ചയാണ് ഗുജറാത്ത് ഹൈക്കോടതി ഹാര്‍ദിക് പട്ടേലിന് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് ഗുജറാത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഇതിന് പുറമെ പുറത്തിറങ്ങി 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: