ഇരിട്ടി : പിണറായിയുടെ ഭരണത്തില്‍ ഏരിയാ സിക്രട്ടറിമാരും, ലോക്കല്‍ സിക്രട്ടറിമാരും കാക്കി ധരിക്കാത്ത പോലീസുകാര്‍ ആയെങ്കില്‍ പോലീസുകാര്‍ ചെങ്കൊടി പിടിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകരായി മാറിയിരിക്കയാനെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കാക്കയങ്ങാട് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമല്ലാത്തവര്‍ ആരായിരുന്നാലും അവരെ ഉന്മൂലനം ചെയ്യുക എന്ന ശൈലിയാണ് പിണറായി ഇവിടെ നടത്തുന്നത്. തനിക്കുമുകളില്‍ ആരും വേണ്ടെന്ന അദ്ദേഹത്തിന്റെ ധിക്കാര പരമായ സമീപനം തനി ഫാസിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ സിപിഎം തേര്‍വാഴ്ച സര്‍വ വിധ സമാധാനവും ഇല്ലാതാക്കിയിരിക്കയാണ്. ‘രിക്കുന്ന ഒരു പാര്‍ട്ടിയും അക്രമത്തിനു ഒരുംബെടാറില്ല. എന്നാല്‍ സിപിഎം അക്രമം നടത്തുക മാത്രമല്ല ഭരണകര്‍ത്താക്കള്‍ അതിനെ ന്യായീകരിക്കുക കൂടി ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.
ബിജെപി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, വിജയന് വട്ടിപ്രം, എന്‍.—വി. ഗിരീഷ്, സജി വിളക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം സി പി എമുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച രാഹുല്‍ രമ്യ ദമ്പതികളുടെ മകന് എഴുവയസ്സുകാരന് കാര്‍ത്തിക്കിന്റെ പാലയിലെ വീട് കുമ്മനം സന്ദര്‍ശിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്, സി.ബാബു, സജിത്ത് കീഴൂര്‍ എന്നിവരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: