കണ്ണൂര്‍: കറുവാപ്പട്ടയ്ക്ക് പകരം ഇറക്കുമതി ചെയ്ത വിഷാംശമുള്ളതും വിലകുറഞ്ഞതുമായ കാസിയക്കെതിരെ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊച്ചി പോര്‍ട്ട് കസ്റ്റംസ് കമ്മീഷ്ണര്‍, ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, തൃപ്പൂണിത്തറ ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. കാസിയ ഇറക്കുമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് താന്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ലിയോനാര്‍ഡ് ജോണ്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായി കാസിയ ഇറക്കുമതി ചെയ്തതിലും വില്പന നടത്തിയതിലും വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. സാമ്പത്തിക കുറ്റാനേ്വഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് അനേ്വഷണം നടത്തുന്നത്. ഇന്ത്യയില്‍ മിക്ക മസാലപ്പൊടിക്കാരും കറുവാപ്പട്ടയ്ക്ക് പകരം വിഷാംശമുള്ള കാസിയയാണ് ഉപയോഗിക്കുന്നതെന്ന് സ്പൈസ് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ജില്ലാ ഫുഡ് ഇന്സ്പെകേ്ടഴ്സ് മസാലപ്പൊടിയുടെ സാമ്പിളോ കാസിയയുടെ സാമ്പിളോ റിഫര്‍ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: