ന്യൂദല്‍ഹി: 2ജി അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സ്പെക്ട്രത്തിന്റെ വില നിര്‍ണ്ണയിക്കുന്നതിലും സ്പെക്ട്രം ലഭിച്ച കമ്പനികളെ അത് വിദേശ കമ്പനികള്‍ക്ക് മറിച്ച് വില്ക്കാന് അനുവദിച്ചതിലും മുന്‍ ടെലികോം മന്ത്രി എ.രാജയെപ്പോലെ തന്നെ മന്ത്രി ചിദംബരവും കുറ്റക്കാരാണെന്ന് സ്വാമി ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതേ ആവശ്യം ഉന്നയിച്ച ഹര്‍ജിയാണ് വിചാരണക്കോടതി നിരസിച്ചത്. എന്നാല്‍ അഴിമതി നിരോധനനിയമപ്രകാരം ചിദംബരം കുറ്റക്കാരനാണെന്ന് കാണിക്കുന്ന മതിയായ തെളിവുകള്‍ വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നാണ് സ്വാമി പറയുന്നത്.
സ്പെക്ട്രം നിര്‍ണയിക്കുന്നതില്‍ പങ്കാളിയായതുകൊണ്ടുമാത്രം അന്നത്തെ ധനകാര്യ മന്ത്രിയായ ചിദംബരം ഗൂഢാലോചന നടത്തിയതായി കണ്ടെത്താനാവില്ലെന്ന് പറഞ്ഞാണ് പ്രത്യേക സിബിഐ കോടതി സ്വാമിയുടെ ഹര്‍ജി നല്‍കിയത്. ഫെബ്രുവരി രണ്ടിന് സ്വാമിയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി തീരുമാനം വിചാരണക്കോടതിക്ക് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: