കണ്ണൂര്‍: ഇന്ന് സംക്രമം. കര്‍ക്കിടകം ഒന്ന് നാളെ. ഇനിയുളള ഒരു മാസക്കാലം ജില്ലയിലെ നഗര-ഗ്രാമ വീഥികള്‍ രാമായണശീലുകളിലെ ധ്വനികളാല്‍ മുഖരിതം. രാമായണ മാസാചരണത്തിന് ജില്ലയിലെ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളുമൊരുങ്ങി. ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇന്നും നാളെയുമായി രാമായണ പാരായണത്തിനും രാമായണമാസാചരണത്തോടനുബന്ധിച്ചുളള വിവിധ പരിപാടികള്‍ക്കും തുടക്കമാവും.
ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ രാമായണ പാരായണം ഇന്നാരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിമുതല്‍ തുടങ്ങുന്ന പാരായണം ഒരു മാസം തുടരും. ആഗസ്റ്റ് ഒന്നു മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്വാന് ടി.കെ. ദാമോദരന്‍ മാസ്റ്റര്‍, സ്വാമി കൈവല്യാനന്ദ സരസ്വതി, പ്രവീണ്‍ പനോന്നേരി, ഡോ. പുനലൂര്‍ പ്രഭാകരന് എന്നിവരുടെ രാമായണ പ്രഭാഷണവും നടക്കും.
അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. വൈകുന്നേരം 5ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റും ആധ്യാത്മിക പ്രഭാഷകനുമായ കെ.വി. ഗംഗാധരന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള എല്ലാദിവസവും വൈകുന്നേരം രാമായണ പാരായണം ഉണ്ടാകും. കര്‍ക്കിടക മാസത്തില്‍ ക്ഷേത്രത്തില്‍ എല്ലാദിവസവും രാവിലെ വിശേഷാല്‍ ഗണപതിഹോമവും ആഗസ്ത് 13ന് വിദ്യാര്‍ഥികള്‍ക്കായി രാമായണ ക്വിസ് മത്സരവും 15ന് അഖണ്ഡരാമായണപാരായണവും ഉണ്ടാകും.
ഇരിക്കൂര്‍: കുയിലൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി (മുച്ചിലോട്ട് ഭഗവതി) ക്ഷേത്രത്തില്‍ രാമായണ വാരാചരണത്തിന് നാളെ തുടക്കമാവും. രാമായണ പാരായണം, രാമായണ പ്രശേനോത്തിരി, ആദ്ധ്യാത്മിക പ്രഭാഷണം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കും. കുയിലൂര്‍ ശിവക്ഷേത്രം, ധര്‍മ്മശാസ്താ ശിവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ പാരായണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: