കണ്ണൂര്‍ : ബിഎംഎസ് മുന്‍ പയ്യന്നൂര്‍ മേഖലാ പ്രസിഡണ്ടായ സി.കെ.രാമചന്ദ്രന് ട്രേഡ് യൂണിയന് രംഗത്ത് തൊഴിലാളികളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റിയ മികച്ച സംഘാടകനായിരുന്നുവെന്നും രാമചന്ദന്റെ കൊലപാതകം സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് കാപ്പചുമത്തി ജയിലിലടക്കപ്പെട്ട സിപിഎം പ്രവര്‍ത്തകനെ മുഖംമൂടി ധരിച്ചെത്തിയവര്‍ കൊലപ്പെടുത്തിയതിന്റെ ദുരൂഹത മാറും മുമ്പ് സി.കെ.രാമചന്ദ്രനെ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ ആസൂതണത്തിന്റെ ഫലമാണ്. ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലാത്ത രാമചന്ദ്രന്റെ ഓട്ടോ ഒരുവര്‍ഷം മുമ്പ് കത്തിക്കുകയും വിടുനുമുന്നില് നിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്നെഴുതി റീത്ത് വെക്കുകയും ചെയ്തതിന്റെ കേസ് ഇപ്പോഴും നിലവിലുണ്ട്. പതിനാലോളം പ്രവര്‍ത്തകരുടെ വീട് തകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും വിദ്യാനികേതനുകീഴിലുള്ള ആര്‍ഷവിദ്യാലയത്തിലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സമാര്‍ട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടറുകളും തകര്‍ത്ത് ലൈബ്രറിയും പുസ്തകശേഖരങ്ങളും നശിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ കിരാത നടപടികളെ പ്രബുദ്ധരായ പൊതുസമൂഹം തിരിച്ചറിയണമെന്നും പ്രതിഷേധിക്കണമെന്നും എം.പി.രാജീവന് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സി.കെ.രാമചന്ദ്രന്റെയും മറ്റ് പ്രവര്‍ത്തകരുടെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, ജോ.സെക്രട്ടറി വി.മണിരാജ്, പി.രഞ്ചന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: