തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് പീഡനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന വകുപ്പ് പ്രകാരം കേസെടുക്കാത്തത് ഖേദകരമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. ഇന്നലെ വൈകുന്നേരം കുട്ടിമാക്കൂലിലെ പീഡനത്തിനിരയായ തറമ്മല്‍ രാജന്റെ വീട്ടിലെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിമാക്കൂല്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുന്നത് ഹീനപ്രവൃത്തിയാണ്. ഇത് കമ്മ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവമാണ്. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് അഞ്ച് ദളിതരെ കൊലപ്പെടുത്തുകയും നിരവധി പേരെ അക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നും കര്‍ശന നിയമനടപടി സ്വീകരിച്ചിട്ടില്ല. ഇത് ഭരണകൂടത്തിന്റെ വീഴ്ചയാണ്. കുട്ടിമാക്കൂലില്‍ ഒരു കുടുംബത്തെ ഒന്നടങ്കം വേട്ടയാടുകയാണ് ഉണ്ടായത്. രാജനും കുടുംബത്തിനും നീതി കിട്ടണം. ഇക്കാര്യത്തില്‍ ബിജെപി വിട്ടുവീഴ്ച ചെയ്യില്ല. ഇതിനായി ദളിത് സംഘടനകളെയും മനുഷ്യാവകാശ സങ്കടനകളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, പട്ടികജാതി മോര്‍ച്ച നേതാവ് പി.കെ.വേലായുധന്, ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, സെക്രട്ടറി എം.പി.സുമേഷ്, കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ്, പി.രമേശന്, പ്രബീഷ്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ലസിത പാലക്കല്‍, സ്മിത തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിനീഷ് വധം; കുടുംബത്തിന് നീതി ലഭ്യമാക്കണം: കുമ്മനം
കണ്ണൂര്‍: ചിറക്കല്‍ പഞ്ചായത്തിലെ കുന്നുംകൈയിലെ കാരക്കാടന്‍ വിനീഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിനീഷിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. 2013 ല്‍ അഴീക്കോട് പൊയ്ത്തുംകടവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഇക്കാര്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുമ്മനം അറിയിച്ചു. കുന്നുംകൈയില്‍ വിജയന് എന്ന ദളിത് യുവാവിന്റെ മരണവും അന്വേഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിജയന്റെ ഭാര്യയും മകളും കുമ്മനത്തെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: