കോട്ടയം: പഴയകാല സ്മരണകള്‍ ഉണര്‍ത്തി സംക്രാന്തി വഴിവാണിഭത്തിന് തുടക്കമായി. പഴയകാലത്ത് കുട്ട, വട്ടി, പറ, പനമ്പ്, ആട്ടുകല്ല്, അരകല്ല്, ഉരല് മുതലായ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിച്ച് വാണിഭംനടത്തി ഉപജീവനം കഴിച്ചു വന്നിരുന്നവരാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ജലമാര്‍ഗം നിലിമംഗലത്തെത്തി അന്നത്തെ വിപണിസ്ഥലമായി സംക്രാന്തിയില്‍ കച്ചവടം നടത്തിവന്നിരുന്നു. ഇവര്‍ കീഴ്ജാതിയില്പ്പെട്ടവരായിരുന്നതിനാല് പ്രമാണിമാര്‍ കച്ചവടത്തില്‍നിന്നും ഇവരെ പിന്തിരിപ്പിക്കുക പതിവായിരുന്നു. ഇതില്മനംനൊന്ത ഒരുസാധുസ്ത്രീ ഇഷ്ടദേവതയായ ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഉറങ്ങാന്‍കിടന്നു.
പ്രഭാതത്തില്‍ അവര്‍ ഉറക്കമുണര്‍ന്നപ്പോള്‍ ആസ്ഥലത്ത് ഒരുദീപം പ്രകാശിച്ചുനില്ക്കുന്നതു കാണുകയും നിങ്ങൡവിടെ വാണിഭം നടത്തിക്കൊള്ളുവാനും നിങ്ങളെ ആരും ഉപദ്രവിക്കുകയുമില്ലെന്ന അശരീരി കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ സംക്രാന്തിയിലെ ഇരിക്കുന്ന സ്ഥലമാണിത്. അത് ദേവിയുടെ അനുഗ്രഹമായി അവര്‍ കരുതുകയും ചെയ്തു. ഈ സ്ഥലത്താണ് നൂറ്റാണ്ടുകളായി സംക്രമവാണിഭം നടക്കുന്നത്. പിന്നീട് സംക്രാന്തി എന്നപേരില്‍ സ്ഥലം അറിയപ്പെടാനും തുടങ്ങി.
ഈവര്‍ഷത്തെ സംക്രാന്തി വാണിഭത്തോടനുബന്ധിച്ചുനടന്ന യോഗം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആര് .സോന അദ്ധ്യക്ഷത വഹിച്ചു. കുമാരനല്ലൂര്‍ ദേവസ്വം ഭരണാധികാരി സി.എന്‍.ശങ്കരന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കൗണ്‍സിലര്‍മാരായ ലീലാമ്മ ജോസഫ്, ടി.സി.റോയി, ചന്ദ്രകുമാര്‍, ജാന്‍സി.പി.ജേക്കബ്, വിനു മോഹന്‍, രേണുകാശശി, പ്രോഗ്രാം കണ്‍വീനര്‍ എം.ആര്.സാനു, എം.എ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അവയവദാനം നടത്തിയ ഹോളിഫാമിലി ഹൈസ്കൂളിലെ ടീച്ചര്‍ മിനി.എം.മാത്യു, ഹാസ്യ നടന് സംക്രാന്തി നസീര്‍, പത്തുവര്‍ഷം തുടര്‍ച്ചയായി സംക്രാന്തി വാണിഭത്തില്‍ കച്ചവടത്തിനെത്തുന്ന കച്ചവടക്കാര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: