പത്തനംതിട്ട : കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി നടതുറന്ന്ശ്രീകോവിലിനുള്ളില് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്നി ജ്വലിപ്പിച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി ചവിട്ടിയത്. ഇന്നലെ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ മുതല്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള അവസരമുണ്ട്. മാസപൂജാ ദിവസങ്ങളില്‍ സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ പ്രത്യേക പൂജകളും നടക്കും. മണ്ഡല, മകരവിളക്കും വിഷു ഉത്സവവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ അയ്യപ്പദര്‍ശനത്തിനെത്തുന്നത് കര്‍ക്കിടകമാസ പൂജയ്ക്കാണ്. അത് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും ദേവസ്വംബോര്‍ഡും പോലീസും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 20ന് രാത്രി പത്തിന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: