കോഴിക്കോട്: വ്യാപാരിയെയും മകനേയും ആക്രമിച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പ്രതികളായ മുഖംമൂടി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കോവൂര്‍ ഗ്രാന്റ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മായനാട് കുണ്ടാത്തൂര്‍ ഷൗക്കത്തലി, മകന് റോഷന് എന്നിവരെയാണ് കഴിഞ്ഞ ദിവസം കവര്‍ച്ചക്കിരയാക്കിയത്. രാത്രി കട പൂട്ടി പോകുമ്പോള്‍ 11.30 ഓടെയായിരുന്നു കവര്‍ച്ച നടത്തിയത്. ഇരുവരും കാറിലേക്ക് കയറുന്നതിനിടെ പതിഞ്ഞിരുന്ന മുഖംമൂടി സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചെടുക്കുകയായിരൂന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനുമെതിരെ കവര്‍ച്ചക്കാര്‍ കത്തി വീശുകയും ചെയ്തു. കത്തി വീശലില്‍ ഷൗക്കത്തലിയുടെ മകന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കവര്‍ച്ചക്കിരയായവര്‍ ബഹളം വെച്ചെങ്കിലും കനത്ത മഴയായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കവര്‍ച്ചക്കാരില്‍ ഒരാളാണ് മുഖംമുടിയണിഞ്ഞതെന്നും രണ്ടാമനെ തിരിച്ചറിയാന്‍ കഴിയുമെന്നും ഇരുവരും പോലീസിനോട് പറഞ്ഞു.കേസന്വേഷണം ശരിയായ ദിശയിലാണെന്നും രേഖാചിത്രമില്ലാതെതന്നെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: