കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയ രോഗത്തിനെതിരെയുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്താക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗമാണ് തീരുമാനം കൈക്കൊണ്ടത്. യഥാസമയം പ്രതിരോധ കൂത്തിവയ്പ് എടുക്കുക എന്നത് തന്നെയാണ് രോഗം തടയുന്നതിനുളള ഫലപ്രദമായ മാര്‍ഗം.എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ അവരെ പ്രതിരോധ കുത്തിവെയ്പ് എടുപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. തൊണ്ടവേദന, വിട്ടുവിട്ടുളള പനി, വായ്ക്കുളളിലെ വെളുത്ത പൂപ്പല്‍ തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയാണ് രോഗം പകരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, അലോപ്പതി-ആയൂര്‍വ്വേദ-ഹോമിയോ ഡി.എം.ഒ മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: