കരുനാഗപ്പള്ളി: വേദങ്ങള്‍ പിറന്ന മണ്ണില്‍ ഓംകാരം ജപിക്കാന്‍ സാധിക്കുന്നില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍.
ഓച്ചിറ പരബ്രഹ്മക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന അഖില കേരളാ ഭാഗവത സംസ്കാരപ്രചരണവേദിയുടെ രണ്ടാമത് സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
സംസ്കൃതമെന്ന ഭാഷയെ പോലും വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം ഭരണകൂടം പോലും നടത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഭാരതത്തിന്റെ പൈതൃകഭാഷയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രദ്ധിക്കണം. ലോകത്തില്‍ എല്ലാവരും അവരവരുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ നമ്മുടെ നാട്ടില്‍ ആ പൈതൃകത്തെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നു. ഇതിന് പിന്നില്‍ ചില ഗൂഡശക്തികളാണ്. സമാജത്തെ പാകപ്പെടുത്താന്‍ എല്ലാ ക്ഷേത്രങ്ങള്‍ തോറും മതപാഠശാലകള്‍ ആരംഭിക്കണം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മത പാഠശാല തുടങ്ങാനുള്ള തീരുമാനത്തെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്യുന്നു. മതപാഠശാല അദ്ധ്യാപകര്‍ക്ക് നിശ്ചിത യോഗ്യത നിശ്ചയിച്ച് നിയമനം നടത്താനും അധികൃതര്‍ തയാറാകണം. ഭാഗവതം ജീവിതത്തിന്റെ ധര്‍മ്മമായി മാറണം. കേരളത്തില്‍ നാമം ജപിക്കാത്ത ഒരു ഹിന്ദു പോലും ഉണ്ടാകാന്‍ പാടില്ല. ഭഗവാന്റെ കഥകള്‍ പ്രചരിപ്പിക്കുന്ന ആചാര്യന്മാര്, ഗോമാംസം ഭുജിക്കുന്ന തലമുറ വളര്‍ന്നുവരാതിരിക്കാന്‍ ശ്രമിക്കണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി യുവതലമുറ വളരാന്‍ പാടില്ല. പുതുതലമുറയെ ശരിയായ ദിശയിലേക്ക് എത്തിക്കുവാന്‍ ആചാര്യന്മാര്ക്ക് മാത്രമേ കഴിയുകയുള്ളുവെന്നു ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ചെട്ടിക്കുളങ്ങര ജയറാം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, വേദാമൃതചൈതന്യ, വനവാതൂക്കര ഭക്തന്സ്വാമി, കാരാഴ്മ ശ്രീധരന്‍പിള്ള, വടക്കന്‍ പറവൂര്‍ രാമനാഥന്, ഭാഗവത സംസ്കാരവേദി ഉപദേശകസമിതി ചെയര്‍പേഴ്സണ്‍ ജ്യോതി മധു, ഓച്ചിറ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വി.പി.എസ്.മേനോന് എന്നിവര്‍ സംസാരിച്ചു. മാവേലിക്കര സുശീല്‍ സ്വാഗതവും രാമപുരം ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: