ചവറ: കെഎംഎംഎല്ലില്‍ കരിമണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വേസ്റ്റ് മണ്ണായ വെള്ള മണല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ എസ്എഫ്ഐയുടെ പരിപാടിക്ക് നല്‍കിയതില്‍ നാട്ടുകാരുടെ പ്രതിഷേധം.
വെള്ളിയാഴ്ച ശങ്കരമംഗലത്ത് വിദ്യാഭ്യാസമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും പങ്കെടുത്ത പരിപാടിക്കാണ് കമ്പനിയില്‍ നിന്നും ലോഡ് കണക്കിന് മണ്ണ് നല്‍കിയത്. കമ്പനിയുടെ രാസമാലിന്യങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പൊന്മന, ചിറ്റൂര്‍ പ്രദേശത്തെ നാട്ടുകാര്‍ കല്യാണം, പാലുകാച്ച് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കും വീട്ടിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും കമ്പനി അധികൃതരോട് ആവശ്യപെട്ടിട്ടും നല്‍കിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: