പുനലൂര്‍: ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. അപകടങ്ങള്‍ വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍പ്പെട്ട പുനലൂരിലും പരിസരപ്രദേശങ്ങളിലുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്.
മഴയെത്തുടര്‍ന്ന് പലയിടത്തും റോഡ് തകര്‍ന്നിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടി ദിവസേന കുഴികളില്‍ വാഹനങ്ങള്‍ അകപ്പെട്ട് അപകടങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ അപകടം വ്യാപകമായിട്ടും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ല. യഥാസമയം റോഡില്‍ അറ്റക്കുറ്റപണികള്‍ നടത്താനോ റോഡ് ഗതാഗത യോഗ്യമാക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കലയനാട്. പ്ലാച്ചേരി, ഇളമ്പല്‍ മേഖലകളില്‍ അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ഈ മേഖലയില്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം ഏഴുപതോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ് നാട്ടില്‍ നിന്നും ദിവസേന ചരക്കുവാഹനങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചരക്കു ലോറികള്‍ മിക്ക ദിവസങ്ങളിലും അപകടത്തില്‍പ്പെടാറുണ്ട്. റോഡില്‍ കുഴികള്‍ ഉണ്ടായാലും അധികൃതര്‍ യാതൊരുവിധ പരിഹാര നടപടികളും കൈക്കൊള്ളുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: