കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം പ്രവര്ത്തകന് ധന്‍രാജ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ സപിഎം ശ്രമം. കൊലപാതകം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് ഉന്നത പോലീസ് സംഘം ആരോപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയുടെ ചുവട് പിടിച്ചാണ് ഇപ്പോള്‍ പ്രാദേശിക നേതൃത്വം പ്രവര്‍ത്തിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഎമ്മിന്റെ പയ്യന്നൂര്‍ ഏരിയയുടെ ചുതലയുള്ളയാളാണ് പോലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നത്. മുഖം മൂടിയിട്ട അജ്ഞാത സംഘമാണ് ധന്‍രാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലീഗുകാരെയും എസ്ഡിപിഐക്കാരെയും അക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ധന്‍രാജ്. ഭരണസ്വാധീനമുപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള ആസൂത്രിതമായി നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. കേസുമായി ബന്ധമില്ലാത്ത നിരപരാധികളായ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കേസില്‍ പ്രതിചേര്‍ക്കാനും ഗൂഡനീക്കവും നടക്കുന്നുണ്ട്. ഭരണ സ്വാധീനമുപയോഗിച്ച് അന്വേഷണത്തെ സ്വാധീനിക്കാനും സിപിഎം നേതൃത്വം നിശ്ചയിക്കുന്നവെര പ്രതിളാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ പീഡിപ്പിച്ച് തെളിവുകള്‍ കെട്ടിച്ചമക്കാനുള്ള നീക്കവുമുണ്ട്. പയ്യന്നൂരില്‍ നടന്ന അക്രമസംഭവങ്ങളില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: