ഇരിട്ടി: ഇരിട്ടിയുടെ വിവിട്ഷ മലയോര മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇന്ന് രാമായണ മാസാചരണത്തിനു തുടക്കമാവും. ഇരിട്ടി കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, വൈകുന്നേരം 5 മണിക്ക് രാമായണ പാരായണം, തുടര്‍ന്ന് ഭഗവതിസേവ എന്നിവ നടക്കും. കര്‍ക്കിടക വാവ് ദിവസമായ ആഗസ്റ്റ് 2ന് മഹാദേവ ക്ഷേത്ര സമിതിയും മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ബലിതര്പ്പനത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ക്ഷേത്ര ക്കടവായ ബാവലിക്കരയില്‍ ഒരുക്കും. രാവിലെ 6 മണിമുതല്‍ ഇതിനുള്ള സൗകര്യം പ്രശസ്തരായ കര്‍മ്മികളുടെ നേതൃത്വത്തില്‍ ഇവിടെ ഉണ്ടാവും.
കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വൈകുന്നേരം 5.30ന് രാമായണ പാരായണം നടക്കും.ഉളിക്കല്‍ പൊയ്യൂര്‍ക്കരി അര്ജ്ജുനന് കോട്ട മഹാദേവ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതി ഹോമം, വൈകുന്നേരം 3 മുതല്‍ രാമായണ പാരായണം എന്നിവ നടക്കും. പെരുമ്പറമ്പ് ലക്ഷ്മീ നരസിംഹമൂര്‍ത്തി ക്ഷേത്രം, കുയിലൂര്‍ ശിവക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം, പുന്നാട് പുന്നാട്ടപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എല്ലാ ദിവസവും രാമായണപാരായണം നടക്കും.
കീഴ്പള്ളി പാലരിഞ്ഞാല്‍ മഹാദേവ ക്ഷേത്രത്തില്‍ വൈകുന്നേരം 5.30 ന് എല്ലാ ദിവസവും രാമായണപാരായണം നടക്കും. 23ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ഡോ.പുനലൂര്‍ കെ.പ്രഭാകരന് പ്രഭാഷണവും നടത്തും. കര്‍ക്കിടക വാവ് ദിവസമായ 2ന് ബാലിതര്പ്പനത്തിനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഉണ്ണികൃഷ്ണന് കൊട്ടിയൂരും, മേല്‍ശാന്തി രഘൂത്തമന് നമ്പൂതിരിയും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: