കണ്ണൂര്‍: വര്‍ധിച്ചുവരുന്ന പുകയില, മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ വിദ്യാലയങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എഡിഎം മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യത്തിനെതിരായ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ജില്ലയിലെ വിദ്യാലയങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഇതിനായി പരിപാടികള്‍ ആവിഷ്കരിക്കും. എക്സൈസ്, പൊലീസ് പരിശോധനയും റെയ്ഡും ശക്തമാക്കുകയും ചെയ്യും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാവുന്നതായി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബാറുകളില്‍ മദ്യവില്‍പ്പന നിലച്ചതോടെ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായും അവര്‍ പറഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ വ്യാപാരി സംഘടനകളെക്കൂടി സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അഭിപ്രായമുയര്‍ന്നു.
കണ്ണൂര്‍ ബേഌക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പത്മനാഭന്, കൂത്തുപറമ്പ് ബേഌക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്, കോര്പ്പറേഷന് സ്റ്റാന്‍്റിങ്ങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, മട്ടന്നൂര്‍ നഗരസഭ സ്റ്റാന്‍്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന സത്യന്, ഡെപ്യൂട്ടി കലക്ടര്‍(ട്രെയിനി) ബിജു.സി, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിശ്വനാഥന്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ രാഗേഷ്.ടി, കെ.രവീന്ദ്രന് (ആന്തൂര്‍ നഗരസഭ) വിവിധ രാഷ്ട്രീയപാര്‍ട്ടി, സംഘടനാ നേതാക്കളായ വയക്കാടി ബാലകൃഷ്ണന്, കെ.രാജന്, കെ.പി.പുരുഷോത്തമന്, പി.വി.രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: