മറയൂര്‍: മറയൂര്‍ കൂടവയല്‍ ഭാഗത്ത് പുലിയിറങ്ങി. രണ്ട് ആടുകളെ കൊന്നു. കൂടവയല്‍ സ്വദേശി പ്രദീപിന്റെ വീട്ടിലുണ്ടായിരുന്ന ആടുകളെയാണ് കൊന്നത്. ഒരു ആടിനെ കൊന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇട്ടിരുന്നത്. പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന രീതിയില്‍ കാല്പ്പാടും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയും നാള് മറയൂര്‍ നിവാസികള്‍ കാട്ടാനപ്പേടിലായിരുന്നു. ഇനി പുലിയെയും പേടിക്കേണ്ട സ്ഥിതിയാണ്. സ്ഥിതി അപകടകരമാണെങ്കിലും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. പുലിയുടെ കാല്‍പ്പാട് കണ്ട പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: