തൊടുപുഴ: കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ഒ പി യിലെത്തുന്ന രോഗികള്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. രാവിലെ ആശുപത്രിയില്‍ എത്തുന്നവര്‍ ഡോക്ടറെ കണ്ട് മടങ്ങുമ്പോള്‍ ഉച്ചകഴിയും.പ്രായമേറിയ രോഗികളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആറ് ഡോക്ടര്‍മാര്‍ ആവശ്യമുള്ളയിടത്ത് രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഡോക്ടര്‍മാര്‍ ട്രെയിനിങിന് പോയതിനാലാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. മഴക്കാല രോഗങ്ങളുമായി നിരവധി പേരാണ് ഒ പി യില്‍ ദിവസേന എത്തുന്നത്. കായിക രംഗത്തെ പ്രതിഭകള്‍ക്ക് മികച്ച ചികിത്സ നല്കി പ്രശസ്തമായ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ ദുരിതമനുഭവിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി സമയത്തിന് ശേഷവും രോഗികളെ പരിശോധിക്കേണ്ടി വരുന്നു.നിരവധി രോഗികളുടെ അഭയകേന്ദ്രമായ കാരിക്കോട് ആയുര്‍വേദ ആശുപത്രിയിലെ ഒ.പി.വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: