മുണ്ടക്കയം: കഞ്ചാവുമായി മൂന്നു പേര് മുണ്ടക്കയത്ത് പിടിയില്‍. തമിഴ്നാട് തേനി ജില്ലയില്‍ അലിനഗരം ഭാഗത്ത് തടയന്‍ തേവര് മകന് സുരേഷ്(34), മുണ്ടക്കയം, കല്ലേപ്പാലം ഭാഗത്ത് പുത്തന്‍പുരക്കല്‍, അഖില്‍ സോമന്( പൂജാരി അഖില്‍-30), ചാച്ചിക്കവല കല്ലുവേലില്‍ കാലാങ്കി ഷൈജു (ഷൈജു കബീര്‍-26) എന്നിവരെയാണ് മുണ്ടക്കയം എസ്ഐ വി.എ.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്. മുണ്ടക്കയം മേഖലയില്‍ കഞ്ചാവു വില്‍പ്പന സജീവമായതോടെ കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി.യുടെ നിര്‍ദേശത്തെ തുടര്‍ന്നു പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പോലീസിന്റെ വലയിലായത്.
മേഖലയിലേക്കു ദീര്‍ഘ നാളായി തമിഴ്നാട്ടില്‍ നിന്നും കഞ്ചാവു കടത്തുന്ന പ്രധാന സംഘത്തിലെ പ്രധാനികളാണിവരെന്നു വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ രഹസ്യാന്വേഷണത്തില്‍ തമിഴ്നാട് സ്വദേശിയായ സുരേഷ് സംഘത്തിനു കഞ്ചാവുകൈമാറുന്നതിനിടയില് മുണ്ടക്കയം-കൂട്ടിക്കല്‍ റോഡില്‍ സി.എം.എസ്,.ഹൈസ്കൂളിനു സമീപം വച്ചു പിടിയിലാവുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും നാനൂറു ഗ്രാം കഞ്ചാവു പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കു തമിഴ്നാട് കമ്പത്തു നിന്നാണ് കഞ്ചാവു എത്തിക്കുന്നതെന്നു സംഘം സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുപ്രതികള്‍ക്കായി തെരച്ചില്‍ ശക്തമായതായി പൊലീസ് അറിയിച്ചു.
എ.എസ്.ഐമാരായ രാധാകൃഷ്ണന്, വി.എം.ഇസ്മായില്‍, എ.ടി.എം.നൗഷാദ്, സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരായ സി.എ.സന്തോഷ്, ശ്രീരാജ്, അനില്‍കുമാര്‍, ബിവിന്‍ കരുണാകരന് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: