ചങ്ങനാശേരി: വിപണിയില്‍ ഒന്നരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് ചങ്ങനാശേരി ഷാഡോ പോലീസിന്റെ പിടിയിലായി. കൈനടി ചെറുകരയില്‍ മുണ്ടകപ്പാടം വീട്ടില്‍ ഡാമിയന്‍ തോമസ് (48) ആണ് പിടിയിലായത്. ഇയാള്‍ പുകയില ഉല്പന്നങ്ങള് കോയമ്പത്തൂരില്‍നിന്നും ട്രെയിന്മാര്ഗ്ഗം എറണാകുളത്ത് എത്തിച്ച് അവിടെനിന്നും വാഹനത്തില്‍ താമസിക്കുന്ന വാടകവീട്ടില്‍ ഒളിപ്പിച്ചുവെച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. കോട്ടയം, ചങ്ങനാശേരി, ചിങ്ങവനം, തുരുത്തി, കൈനടി, വാകത്താനം എന്നീ സ്ഥലങ്ങളിലെ കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവ്. കഴിഞ്ഞയാഴ്ച ഇയാള്‍ കോയമ്പത്തൂരില്‍നിന്നും സാധനം എത്തിച്ചു പല കടകളില്‍ കൊടുത്തുവെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ തൃക്കൊടിത്താനം അഴകാത്തുപടിയില്വെച്ച് സാധനവുമായി വന്ന ഡാമിയനെ പോലീസ് പിടികൂടി വീട് റെയ്ഡ് ചെയ്താണ് 2500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയത്. ചങ്ങനാശേരി ഡി.വൈ.എസ്.പി കെ.ശ്രീകുമാര്‍, സി.ഐ. സഖക്കറിയാ മാത്യു, തൃക്കൊടിത്താനം എസ്.ഐ. സുധീഷ് കുമാര്‍, ഷാഡോ പോലീസ് അസിസ്റ്റന്റ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന് ജോസഫ്, ആന്റണി സെബാസ്റ്റ്യന്‍, പ്രതീക്ഷ് രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: