അമ്പലപ്പുഴ: സ്വകാര്യ പണമിടപാടു സ്ഥാപനമുടമയില്‍ നിന്നു നോട്ടിരട്ടിപ്പിനായി പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികലെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവ് തഴവ മുണ്ടപ്പള്ളി കിഴക്കേതില്‍ നിസാമുദീന്‍ (42), കരുനാഗപ്പള്ളി കാവില്‍ വീട്ടില്‍ ഷിബു (31), കുന്നത്തൂര്‍ മാനാപ്പുഴ ചന്ദ്രസദനത്തില് ചന്ദ്രബാബു (54) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്്ട നേരത്തെ പിടികൂടിയ കീരിക്കാട് ഗീതാഭവനില്‍ ഹരി, കങ്ങഴ മാളിയേക്കല്‍ വീട്ടില്‍ ഷാജി (44) എന്നിവര്‍ റിമാന്റിലാണ്.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തകഴി സ്വദേശി ചാക്കോവര്ഗീസില് നിന്നാണ് നിസാമുദ്ദീന്‍, ഷിബു, ചന്ദ്രബാബു എന്നിവര്‍ ചേര്‍ന്ന് നോട്ടിരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തത്. ചാക്കോ വര്‍ഗീസിന്റെ വീട്ടിലെത്തിയാണ് സംഘം പണം വാങ്ങിയത്. ഉടന്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്കു പോയ മൂവര്‍ സംഘം തിരികെ എത്താതിരുന്നതിനെത്തുടര്ന്ന്് അന്വേഷിച്ചപ്പോഴാണ് ഇവര്‍ പണവുമായി കടന്നുകളഞ്ഞ വിവരം അറിയുന്നത്.
തുടര്‍ന്ന് ചാക്കോ വര്‍ഗീസ് നല്കിയ വിവരമനുസരിച്ച് ഇദ്ദേഹത്തെ മൂവര്‍ സംഘവുമായി പരിചയപ്പെടുത്തിയ ഹരി, ഷാജി എന്നിവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊട്ടിയത്തിനടുത്ത് കണ്ണനല്ലൂരില്‍ ഇവര്‍ പിടിയിലാകുന്നത്. ഷിബു കൊട്ടിയം പെണ്‍വാണിഭ ക്കേസിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചാക്കോ വര്‍ഗീസില്‍ നിന്ന് തട്ടിയെടുക്കുന്ന മൂന്നുലക്ഷം രൂപയും ഇതിനായി ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, ഡിവൈഎസ്പി എം.ഇ. ഷാജഹാന്, സിഐ പ്രദീപ് ഖാന്, അമ്പലപ്പുഴഎസ്ഐ പ്രതീഷ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, സുരേഷ് കൃഷ്ണന്, ഹരി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: